April 22, 2025, 3:11 am

ശാസ്താംകോട്ട ചക്കുവള്ളിയിലെ നവ കേരള സദസ്സ് ; സർക്കാറിന്റെ വാദങ്ങൾക്ക് തിരിച്ചടിയായത് സുപ്രീം കോടതി വിധി

ശാസ്താംകോട്ടയിലെ കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനിയിൽ തിങ്കളാഴ്ച നടത്താനിരുന്ന നവ കേരളത്തിന്റെ വേദി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ചെയ്തത് സർക്കാറിനും സംഘാടകസമിതിക്കും തിരിച്ചടിയായി. വർഷങ്ങൾക്കു മുമ്പ് പരബ്രഹ്മക്ഷേത്ര മൈതാനത്തെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ ഉത്തരവാണ് ഹൈക്കോടതിയിൽ സർക്കാറിന്റെ വാദങ്ങൾക്ക് തിരിച്ചടി ആയത്. ഹിന്ദു ഐക്യവേദി ഭാരവാഹികളും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ചേർന്ന് നവ കേരള സദസ്സിന് ക്ഷേത്രം മൈതാനം ഉപയോഗിക്കുന്നതിനെതിരെഹൈക്കോടതിയെ സമീപിച്ചത്. അനുമതി നൽകിയ ദേവസ്വം ബോർഡിനോട് ഹരച്ചി പരിഗണിച്ച ഹൈക്കോടതിയും മൈതാനത്തിന്റെ രൂപരേഖ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.വെള്ളിയാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിച്ചപ്പോൾ ക്ഷേത്രഭൂമിയിൽ നിന്ന് 500 മീറ്റർ അകലെയാണ് പരിപാടി നടക്കുന്നതെന്ന്. വാദിച്ചെങ്കിലും 5 മീറ്റർ പോലും ദൂരപരിധിയില്ലെന്ന് കോടതി നിരീക്ഷിച്ചു കണ്ടെത്തി. ചക്കുവള്ളി സ്കൂൾ മൈതാനം എന്ന നിലയിലാണ് ബോർഡ് അനുമതി നൽകിയിരുന്നത്.പുറമ്പോക്ക് ഭൂമിയാണെന്ന് വാദമുയർത്തി വിധി പ്രതികൂലമാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ക്ഷേത്ര മൈതാനം ഉൾപ്പെടുന്ന ഭൂമി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ ഉള്ളതാണെന്നും മറ്റാർക്കും അധികാരമില്ല എന്നുമുള്ള സുപ്രീംകോടതി ഉത്തരവ് ഹാജരാക്കിയാണ് സർക്കാർ വാദത്തെ ഹരജിക്കാർ നേരിട്ടത്. ക്ഷേത്ര മൈതാനം ക്ഷേത്ര ആചാരങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉത്തരവ്, വർഷങ്ങൾക്ക് മുമ്പുള്ള സുപ്രീംകോടതി വിധി ഉയർത്തിക്കാട്ടിയിരുന്നു.അഡ്വക്കറ്റ് സജിത് ഹരജിക്കാർക്ക് വേണ്ടി ഹാജരായി.