വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ആര് ബിന്ദു

വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ആര് ബിന്ദു. കൊല്ലം തേവലക്കരയിൽ വയോധികയെ ദേഹോദഭദ്രവമേൽക്കുകയും അവരോട് മനുഷ്യത്വ ഹീനമായി പെരുമാറുകയും ചെയ്ത വീഡിയോവൈറലായിരുന്നു. അതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അടിയന്തിരമായ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശം നൽകിയത്. ഏലിയാമ്മ എന്ന വയോധികക്ക് സ്വന്തം വീട്ടിൽ വച്ച് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജു മോളിൽ നിന്നാണ് അതിക്രമം നേരിടേണ്ടിവന്നത്. അധ്യാപികയായ മഞ്ജു മോൾ ദേഹോപദ്രവം ഏൽപ്പിക്കുന്നതും മനുഷ്യത്വത്തെ ഹീനമായി പെരുമാറുന്നതും വീഡിയോകളിൽ വൈറലായിരുന്നു.ഈ സംഭവത്തെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇന്ന് തന്നെ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.അക്രമത്തിന് ഇരയായ ഏലിയാമ്മയ്ക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനുംമന്ത്രി നിർദ്ദേശിച്ചു. ആവശ്യമായ മറ്റു തുടർനടപടികൾക്കാവശ്യമായ റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മെയിന്റനൻസ് റിബ്യൂണലിന് കൈ മാറണമെന്നും മന്ത്രി നിർദ്ദേശിച്ചു.