അയോധ്യയില്‍ 108 അടി നീളമുള്ള ഭീമന്‍ ധൂപത്തിരി തയ്യാറാക്കി ഭക്തൻ

അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ നാളുകള്‍ അടുക്കുന്നതോടെ ആവേശകരമായ പ്രതികരണങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. ജനുവരി 22നാണ് ഉദ്ഘാടനം.ഗുജറാത്തിലെ വഡോദരയില്‍ ഒരു ഭക്തന്‍ സൃഷ്ടിച്ച അഗര്‍ബത്തിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഒരിക്കല്‍ കത്തിച്ചാല്‍ ഒന്നര വര്‍ഷം സുഗന്ധം പരത്തി നില്ക്കുന്ന കൂറ്റന്‍ അഗര്‍ബത്തിക്ക് നല്കിയ പേരും രാമന്റേത് തന്നെ, രാംമന്ദിര്‍ അഗര്‍ബത്തി.
108 അടിയാണ് നീളം. 3.5 അടി വൃത്താകൃതിയിലാണ് വിസ്തീര്‍ണം. എട്ട് മാസം കൊണ്ടാണ് ഗോപാലക് ഇത് പൂര്‍ത്തിയാക്കിയത്.3000 കിലോഗ്രാം ഗിർ ചാണകം, 91 കിലോഗ്രാം ഗിർ പശു നെയ്യ് , 280 കിലോഗ്രാം ദേവദാർ മരത്തിന്റെ തടി, കൂടാതെ ഇന്ത്യൻ സാംസ്കാരിക പ്രാധാന്യമുള്ള മറ്റ് വസ്തുക്കള്‍ എന്നിവ ചേര്‍ത്താണ് ഈ അസാധാരണ ധൂപത്തിരി നിര്‍മിച്ചിരിക്കുന്നത്, ദിവസം രണ്ട്, മൂന്ന് മണിക്കൂര്‍ ചെലവിട്ടാണ് ഒടുവില്‍ രാംമന്ദിര്‍ അഗര്‍ബത്തി പൂര്‍ണമായത്. ദിവസം രണ്ട്, മൂന്ന് മണിക്കൂര്‍ ചെലവിട്ടാണ് ഒടുവില്‍ രാംമന്ദിര്‍ അഗര്‍ബത്തി പൂര്‍ണമായത്. ഇനി അയോധ്യയില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഗോപാലക്.