കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഈ സംഭവം. രാജീവിനെയും ഭാര്യ ആശയെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും മകൻ മാധവ് കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടത്.
രാജീവിന്റെ ഉടമസ്ഥതയിൽ കൊല്ലത്ത് ഒരു പ്രിന്റിംഗ് പ്രസ് ഉണ്ടായിരുന്നു. കൊല്ലത്ത് നിന്ന് കേരളപുരത്തേക്ക് മാറ്റി. രണ്ടു വർഷത്തിലേറെയായി കേരളപുരത്ത് വാടക വീട്ടിലായിരുന്നു താമസം. ഇപ്പോൾ ഈ കുടുംബം കടക്കെണിയിലാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. രാജീവ് പ്രസിലേക്ക് എത്താത്തതിനെ തുടർന്ന് ജീവനക്കാർ ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ ഏറെ നേരം വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് ജീവനക്കാർ വീട്ടിലേക്ക് വരികയായിരുന്നു.. ഗേറ്റ് പൂട്ടി വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. പിന്നീട് അകത്ത് കയറിയപ്പോഴാണ് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കാര്യം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. അന്വേഷണം പൂർത്തിയായി. അതേ സമയം സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.