April 27, 2025, 6:27 pm

കാട്ടാന ആക്രമണം തടയുന്നതില്‍ സർക്കാരിന്‍റെ   ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപമെന്ന് രമേശ് ചെന്നിത്തല

മാനന്തവാടിയിൽ മനുഷ്യനെ വന്യമൃഗം ചവിട്ടിക്കൊന്ന സംഭവം സർക്കാരിൻ്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കടുത്ത അനാസ്ഥയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഒരു സംഭവം നടക്കുമ്പോൾ മാത്രമാണ് സർക്കാരും വനംവകുപ്പും ഉണരുന്നത്. ഇതുമൂലം വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്, ഇതിന് ശാശ്വത പരിഹാരം കാണാൻ ജില്ലാ ഭരണകൂടത്തിനും സർക്കാരിനും കഴിയാതെ പോയതാണ് ജനങ്ങളുടെ പ്രതിഷേധം വ്യാപകമാകാൻ കാരണം.

ഒരു സംഭവം നടക്കുമ്പോൾ മാത്രമാണ് മന്ത്രി പ്രത്യക്ഷപ്പെടുന്നത്. വനംവകുപ്പിൻ്റെ കടുത്ത വീഴ്ചയിൽ മറ്റൊരു വിലപ്പെട്ട ജീവൻ കൂടി നഷ്ടപ്പെട്ടു.
ആനയുടെ ആക്രമണത്തിൽ മരിച്ച അജീഷിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. കൂടാതെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.