ഇനി ഇന്ത്യയും നിർമിക്കും ബഹിരാകാശ വീട്!

ചരിത്രം പിറന്നു ! വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെയും സംഘത്തെയും വഹിച്ച് കൊണ്ട് ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന, ആക്‌സിയം -4 ദൗത്യത്തിന്റെ ഡോക്കിംഗ് വിജയം. ആദ്യ ഇന്ത്യക ഗഗനചാരി ശുഭാംശു ശുക്ല മാറിയിരിക്കുകയാണ്. രാജ്യത്തിന് അഭിമാനനിമിഷം എന്നതിനപ്പുറം രാജ്യത്തിനു ബഹിരാകാശമേഖലയിൽ കരുത്തേകുന്ന അനേകം അനുഭവങ്ങള് അദ്ദേഹം ഇവിടെ നിന്നു ആർജിക്കും. ഇതു ഭാവിയിൽ ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്കും, ഇന്ത്യ സ്വന്തമായി പണിയുന്ന ബഹിരാക നിലയമായ ഭാരതീയ അന്തരീക്ഷ് ഭവൻ പദ്ധതിക്കും പ്രയോജനകരമാകുമെന്നാണു പ്രതീക്ഷ.

ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിങ് കമാൻഡർ രാക്കേ ശർമ ബഹിരാകാശ യാത്ര നടത്തിയ സമയത്ത് രാജ്യാന്തര ബഹിരാകാശ നിലയം യാഥാർഥ്യമായിരുന്നില്ല. റഷ്യയുടെ സല്യുട് എന്ന ചെറിയ ബസ് വലുപ്പമുള്ള നിലയത്തിലേക്കാണ് രാകേഷ് യാത്ര നടത്തിയത്.ഇന്ത്യൻ സമയം 16.03 നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഗ്രേസ് ക്രൂ ഡ്രാഗൺ പേടകം ഡോക്ക് ചെയ്‌തത്. ഇതോടെ ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല മാറി. ഒപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡും സുവർണ്ണ ലിപികളിൽ അദ്ദേഹം എഴുതി ചേർത്തു.

14 ദിവസം ബഹിരാകാശനിലയത്തിൽ തങ്ങി 60 പ്രധാനപരീക്ഷണങ്ങൾ സംഘം നടത്തും. ഗഗൻയാൻ ഉൾപ്പെടെ ഭാവിയിലെ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായക കുതിച്ചുചാട്ടത്തിന് വഴിവെയ്ക്കുന്നുവെന്നതാണ് ദൗത്യത്തിൻ്റെ പ്രാധാന്യം.28.5 മണിക്കൂർ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്. പെഗ്ഗി വിറ്റ്സൻ , സ്ലാവോസ് വിസ്തീവ്സ്കി ടിബോർ കാപു എന്നിവരാണു സഹയാത്രികർ.