May 14, 2024, 3:52 pm

കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

കട്ടപ്പൻ ഇരട്ടക്കൊലക്കേസിലെ പ്രതി നിതീഷിനെതിരെ മറ്റൊരു ബലാത്സംഗക്കേസ്. സുഹൃത്തിൻ്റെ സഹോദരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പോലീസ് വീണ്ടും ബലാത്സംഗ പരാതി നൽകി.

വിവാഹത്തിൻ്റെ മറവിൽ സുഹൃത്തിൻ്റെ സഹോദരിയെ പ്രതീകാത്മകമായി വിവാഹം കഴിച്ചു. ലൈംഗികബന്ധത്തിലേർപ്പെട്ടില്ലെങ്കിൽ കുടുംബം അപകടത്തിലാകുമെന്ന് കരുതി അയാൾ അവളെ പലതവണ ബലാത്സംഗം ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്.
സുഹൃത്തിൻ്റെ അമ്മയെ ബലാത്സംഗം ചെയ്ത കേസിൽ നേരത്തെ കേസെടുത്തിരുന്നു.

മോഷണക്കേസിൻ്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് കട്ടപ്പന ഇരട്ടക്കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. 2023 ൽ കക്കാട്ടുകടയിലെ വീട്ടിൽ വെച്ച് നിതീഷ് വിജയന്‍ എന്നയാളെ കൊലപ്പെടുത്തുകയായിരുന്നു. ഇത് വിജയൻ്റെ ഭാര്യ സുമ, മകൻ വിഷ്ണു ഒത്താശയോടെയെന്ന് പൊലീസിൻ്റെ കണ്ടെത്തിയിരുന്നു. നിതീഷിന് പുറമെ സുമ, മകൻ വിഷ്ണു എന്നിവരെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.വിജയന്‍റെ മൃതദേഹം കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മൂന്നായി മടക്കി കുഴിയിൽ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. പരിശോധനയിൽ പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തി. വിജയനെ കൊന്ന് വീടിന്റെ അകത്ത് കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.