തൃശ്ശൂർ ദേവസ്ഥാനം ശതദിന ഭാരത നൃത്തോത്സവത്തിൽ “നർത്തക വിലാപം” ഭരതനാട്യം ശ്രദ്ധേയമായി

തൃശൂർ ദേവസ്ഥാനത്തിൻ്റെ ശതാബ്ദി ഭരത് നൃത്തോത്സവത്തിൽ ഭരതനാട്യത്തിൻ്റെ ‘നരുത്തക വിരാപം’ മുഖ്യവേദിയായി. ശതാബ്ദി ഭരത നൃത്തോത്സവത്തിൻ്റെ 18-ാം ദിവസം പെരിങ്ങോത്തുകാല ദേവസ്ഥാനം അവതരിപ്പിച്ച ഭരതനാട്യം ശ്രദ്ധേയമായി. ബ്ലാംഗ്ലൂരില്‍ നിന്നു വന്ന ഡോ. കൃപാ ഭട്ട്കെയുടെ ശിഷ്യയായ അമൃത ഭട്ട് ദണ്ഡായുധയാണ് നർത്തക വിലാപം ഭരതനാട്യത്തിൽ അവതരിപ്പിച്ചത്.
രസികപ്രിയ രാഗത്തിലെ ഗണേശ ശ്ലോകം ജതിസ്വരം എന്നിവയും ചണ്ഢമുണ്ഢ അസുരന്മാരെ നിഗ്രഹിക്കുന്ന കഥ പറയുന്ന ജനരഞ്ജിനി രാഗത്തിലെ പാഹിമാം ശ്രീ രാജ രാജേശ്വരി എന്ന മഹാവൈദ്യനാഥർ കൃതിയും. പുരന്ദര ഭാസർ ദേവർനാമ കൃതിയായ “ബാലകൃഷ്ണ ” എന്ന കൃതിയും, അമൃത ഭട്ട് ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് ശ്രീകൃഷ്ണ ചരിതം നങ്ങ്യാരമ്മ ക്കൂത്തിലെ നരസിംഹാവതാരം അവതരിപ്പിച്ചുകൊണ്ട് അപർണ്ണ രാജുവും, ചാരുകേശി രാഗത്തിൽ ലാൽഗുഡി ജയരാമൻ രചിച്ച വർണ്ണം ഭരതനാട്യ മാടിക്കൊണ്ട് അമനി കൃഷ്ണയും ദേവസ്ഥാനത്തെ രംഗ മണ്ഡപത്തെ ധന്യമാക്കി. കലാകാരന്മാർക്ക് ദേവസ്ഥാനാധിപതി ഡോ ഉണ്ണി ദാമോദര സ്വാമികൾ പൊന്നാടയും പ്രശസ്തിപത്രവും ശിൽപവും പ്രസാദവും നൽകി ആദരിച്ചു.