കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു

4,866 കോടി രൂപ അധികമായി കടമെടുക്കാൻ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അനുമതി ലഭിച്ചു. ബോണ്ട് ലേലം ചൊവ്വാഴ്ച നടക്കും. ഈ മാസം 19നകം എല്ലാ ബില്ലുകളും അടയ്ക്കാൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതി നിർദേശപ്രകാരം അനുവദിച്ച 13,068 കോടി രൂപയിൽ നിന്ന് കുറയ്ക്കാനുള്ള ബാക്കി തുകയാണിത്. സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വന്നതോടെ ട്രഷറി വകുപ്പ് തുടർ ചെലവിന് അനുമതി നൽകി.
പണമില്ലാത്തതിനാൽ ട്രഷറി ക്യൂവിലേക്ക് മാറ്റിയ മാർച്ച് 19 വരെയുള്ള എല്ലാ ബില്ലുകളും മാറിനൽകാൻ ധനവകുപ്പ് ഉത്തരവിട്ടു. തദ്ദേശസ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡുവായ 1850 കോടിയും അനുവദിച്ചു.വൈദ്യുതിമേഖലയുടെ നഷ്ടം കുറയ്ക്കാൻ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ കണക്കിലെടുത്ത് ജി.ഡി.പി.യുടെ അരശതമാനം അധിക വായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കുന്നുണ്ട്.