രാമേശ്വരം കഫേ സ്‌ഫോടനക്കേസ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് എന്‍ഐഎ

രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി തുടരുമെന്നും എൻഐഎ അറിയിച്ചു.
മാർച്ച് ഒന്നിനാണ് ബെംഗളൂരുവിലെ രാമേശ്വരത്തെ കഫേയിൽ സ്‌ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് ഒമ്പത് പേർക്ക് പരിക്കേറ്റു. തൊപ്പിയും മാസ്‌കും ധരിച്ച് പതിനൊന്നരയോടെ കഫേയിലെത്തിയ ആളാണ് ഐഇഡി പതിച്ച ബാഗ് കഫേയിൽ ഉപേക്ഷിച്ചത്. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ ദൃശ്യങ്ങളിൽ മുഖം വ്യക്തമായി കാണാനില്ലായിരുന്നു. സംഭവത്തിൽ നാല് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.